Wednesday, November 26, 2008

ഒരു കൊച്ചു മാവിന്റെ ഓര്‍മ്മയ്ക്ക് ...

എന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മമ്മയുടെ വീടിന്റെ വടുക്കോത്തെ തൊടിയിലായിരുന്നു മാവ്‌... പകുതിയിലേറെ ചിതലു കയറിയ കൊമ്പുകളുമായി ഇപ്പോഴും അതവിടെയുണ്ട്.. അതൊരു കൊച്ചു മാവായിരുന്നു, അന്നും ഇന്നും... അതിനെ കൊച്ചു മാവാക്കിയിരുന്നത്‌, മൂന്നടി പൊക്കത്തില്‍ വെച്ച്‌, മൂന്നായി പിരിഞ്ഞ്‌, ആര്‍ക്കും കയറി ഇരിയ്ക്കാന്‍ പാകത്തില്‍ നടുവിലൊരു ഇരിപ്പിടം അതിനുണ്ടായിരുന്നത്‌ കൊണ്ടു കൂടിയാണു... 

ഞങ്ങള്‍ കുട്ടികള്‍ക്ക് , അതു കൊണ്ടു തന്നെ അതില്‍ കയറി റ്റുവാന്‍ വളരെ എളുപ്പമായിരുന്നു.. ഓരോരുത്തര്‍ക്കും മാവില്‍ ഓരോ സ്ഥാനങ്ങളുമുണ്ടായിരുന്നു.... അവിടം കൈയക്കാന്‍ ശ്രമിയ്ക്കുന്നവരെയെല്ലാം പല്ലും നഖവും ഉപയോഗിച്ച്‌ ആക്രമിയ്ക്കാന്‍ ഞങ്ങളിലാര്‍ക്കും ഒരു മടിയുമുണ്ടായിരുന്നില്ല... അവധി ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒത്തു കൂടാന്‍ ഒരുപാട് സ്ഥലങ്ങളുണ്ടായിരുന്നു... മേലെ വീട്‌, ചെർക്കളത്തു വീട്ടിലെ തൊടി, അവിടുത്തെ ചായ്പ്പ്, ഐച്ചത്തു വീട്ടിലെ മുറ്റം, പഞ്ചാര മാവിന്റെ ചോട്‌... അങ്ങനെ കുറേ സ്ഥലങ്ങള്‍... അതിലൊരുപാട് പ്രിയമുള്ളതായിരുന്നു കൊച്ചു മാവും.. അതിന്റെ അത്ര ഉയരമല്ലാത്ത കൊമ്പില്‍ ഒരു ഊഞ്ഞാലു കെട്ടിയതോടു കൂടി, അതെല്ലാവരുടെയും ഇഷ്ടതാവളമായി... 

  പക്ഷേ, മാവ്‌ ഒരിയ്ക്കലും പൂത്തിരുന്നില്ല... അതിന്റെ ചില്ലകളില്‍ ഒരിയ്ക്കലും കണ്ണിമാങ്ങകള്‍ ആടി കളിച്ചിരുന്നില്ല... മറ്റു മാവുകളില്‍ നിന്ന് കല്ലെറിഞ്ഞും തോട്ടിയിട്ടു കുത്തിയും കിട്ടുന്ന പച്ച മാങ്ങകള്‍, മരത്തിലൊച്ച്‌ ചൊണ കളഞ്ഞ്, ഉപ്പും മുളകുപ്പൊടിയും എണ്ണയും ചേര്‍ത്തു കടിച്ചു മുറിച്ചു ഒരുപാട് കഴിച്ചിട്ടുണ്ട്‌, അതിന്റെ കൊമ്പുകളിലിരുന്ന്... പക്ഷേ മാവിലെ മാങ്ങകളുടെ സ്വാദു മാത്രം ഞങ്ങളാരും ഒരുനാളും അറിഞ്ഞില്ല... 

എന്നിരുന്നാലും, അതെനിയ്ക്ക്‌ ഏറ്റവും ഇഷ്ടമുള്ള മാവായിരുന്നു... പഠിയ്ക്കാനായി പുസ്തകമെടുത്തു അധികവും ഞാന്‍ പോയിരുന്നത് അവിടേയ്ക്കായിരുന്നു.. അഴിയ്ക്കാതെ എപ്പോഴും ഉണ്ടായിരുന്ന ഊഞ്ഞാലില്‍ ഇരുന്നോ, അല്ലെങ്കില്‍ മാവില്‍ കയറി ഇരുന്നോ ആയിരിക്കും പഠിത്തം.. പക്ഷേ കുറച്ചു വായിച്ചു കഴിയുമ്പോഴേയ്ക്കും തന്നെ ശ്രദ്ധയൊക്കെ വേറെ എവിടെയെങ്കിലും എത്തിക്കാണും.. മാവിനോടും ഞ്ഞാലിനോടും ചുറ്റോമുള്ള തെങ്ങിനോടും കൗങ്ങുകളോടും അതിലേ വരുന്ന കുറിഞ്ഞി പൂച്ചകളോടും അടയ്ക്കാക്കൂരുവികളോടും ണ്ണാത്തിക്കിളികളോടുമൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുമുണ്ടാവും... എനിയ്ക്ക്‌ മാത്രം തോന്നിയിട്ടുള്ളതാണോ എന്നറിയില്ല, അവരൊക്കെ ഞാന്‍ പറയുന്നത്‌ കേട്ടിരുന്നു, പലപ്പോഴും അവര്‍ എന്നോടും എന്തൊക്കെയോ പറഞ്ഞിരുന്നു.. ഇന്നെനിയ്ക്ക്‌ മനസ്സിലാവുമോ എന്നു സംശയമാണെങ്കിലും, അന്നതായിരുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞ ഭാഷ.....

ഇപ്പോളൊരുപാട് കാലമായി മാവിന്റെ അടുത്തു പോയിട്ട്‌... വടുക്കോത്തെ വരാന്തയിലെ തൂണും ചാരി ഒറ്റയ്ക്കിരിക്കുന്ന സന്ധ്യകളില്‍ ഞാനാ മരത്തെ നോക്കാറുണ്ട്... ഇന്നതില്‍ ഞ്ഞാലില്ല, ചുറ്റും ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞ്‌, കാടു പിടിച്ചു കിടക്കുകയാണു അവിടെയൊക്കെ... അതില്‍ കയറാനോ കൊമ്പുക്കുലുക്കി ആടാനോ കുട്ടികളാരും പോകാറുമില്ല.. ഉണ്ണിക്കനികളോരിയ്ക്കലുമുണ്ടാവാത്ത മാവിന്റെ ഉണ്ണികളായിരുന്നു ഞങ്ങള്‍... ഇപ്പോള്‍ അവയൊക്കെ പഴുത്തു വലുതായി ഞെട്ടറ്റു വീണു പലയിടങ്ങളിലേക്കു പോയി.. പക്ഷേ ഞെട്ടിലൊരിയ്ക്കലും റ്റിയിട്ടില്ലാത്ത ചുപ്പാല്‍ കൊണ്ടു എവിടെയൊക്കെയോ നീറുന്നു, ഇപ്പോഴും....

Sunday, November 23, 2008

കറുപ്പ്‌....


കറുപ്പ്‌
..... എല്ലാ നിറങ്ങളും വര്‍ണ്ണങ്ങളും ഉള്‍ കൊള്ളുന്ന റു റു കറുത്ത കറുപ്പ്‌.... റുപ്പിനെ സ്നേഹിയ്ക്കുന്നതെന്തു കൊണ്ടെന്നോ ?? കറുപ്പ് സ്നേഹമാകുന്നു..... ഒരു പ്രതീക്ഷകളും മനസ്സിനകളില്ലേയ്ക്ക് വാരി വിതറാതെ നിതാന്തമായ നിശ്ശബ്ദതയോടെ അതു നമുക്കായി കാത്തു നില്‍ക്കുന്നു.... ഒന്നും നല്‍കാതെ, എന്നാല്‍, നമ്മുടെയുള്ളില്ലുള്ള എല്ലാത്തിനെയും ആവാഹിച്ച്‌ എടുക്കുന്ന, നമ്മെ ശൂന്യമായ ഒരു തലത്തില്‍ നിര്‍ത്തുന്ന, ഒരു മാന്ത്രികത്വം !! എല്ലാം അവിടെ സമര്‍പ്പിയ്ക്കപ്പെടുന്നു.....



നീ കറുപ്പാകുന്നു....
നിന്റെ ഉള്ളും കറുപ്പാകുന്നു....
എന്നെയും എന്റെ ചുറ്റിലുള്ളതും എല്ലാം വര്‍ണ്ണങ്ങള്‍ കൊണ്ടു നിറയ്ക്കാന്‍ നീ സ്‌വയം കറുപ്പാകുന്നു....
അവയിലെ റുപ്പിനെ എല്ലാം നീ നിന്നിലേയ്ക്കു ചേര്‍ക്കുന്നു....
പിന്നെ, റുപ്പില്ലാത്ത വര്‍ണ്ണങ്ങളും വെളുപ്പും മാത്രം ബാക്കി നിര്‍ത്തി നീയകലെ നിന്നു ചിരിയ്ക്കുന്നു,
ഞങ്ങളെ നോക്കി....
കാരണം, നീ അറിയുന്നു,
ഒരു നാള്‍, നിറങ്ങളെല്ലാം ഉപേക്ഷിച്ചു ഞങ്ങളിലെ കറുപ്പും തേടി ഞങ്ങള്‍ നിന്നരികിലെത്തുമെന്നു...
അന്നു നീ ഞങ്ങളെയും നീയാക്കുന്നു....
ഞങ്ങള്‍ കറുപ്പാകുന്നു...
ഞങ്ങളുടെയുള്ളും കറുപ്പാകുന്നു.... !